Saturday, May 15, 2010

ആ അപര്‍ണക്കുവേണ്ടി............................





പ്രണയത്തിന്‍റെ സ്വപ്നകൂടിലേക്ക് ഒതുങ്ങിക്കൂടാനാഗ്രഹിച്ച നാളുകളില്‍ എന്നിലേക്ക്‌ പറന്നുവന്ന ഒരു കൊച്ചു പുസ്തകം ;അതായിരുന്നു "ആ അപര്‍ണക്കുവേണ്ടി". ആരുടെതായിരുന്നുവെന്നോ ,എത്ര കഥകളുണ്ടായിരുന്നുവെന്നോ ഒന്നും ഓര്‍മയില്ല.പക്ഷെ അതിനെന്‍റെ ജീവിതത്തെ വല്ലാതെ സ്വാതീനിച്ചിരുന്നു...................
  ആ പുസ്തകത്തിലെ ഒരു കഥ ,ആറ് വയസ്സുകാരിയുടെ കഥ ;ഒരു അപര്‍ണക്കുട്ടിയുടെ കഥ.അതെന്‍റെ മനസ്സില്‍ വല്ലാതെ പതിഞ്ഞു.ആ കഥയായിരുന്നില്ല ,ആ കുട്ടിയുടെ പേരായിരുന്നു എന്‍റെ മനസ്സുനിറയെ ;"അപര്‍ണ്ണ"...........        
  ഒരു സ്വപ്നം പോലെ ,നിയോഗം പോലെ ഞാന്‍ ഒഴുകുകയായിരുന്നു ,വഴിമാറി ഒഴുക്കുകയായിരുന്നു  ആ അപര്‍ണയിലേക്ക്.അതൊരു പ്രണയമായിരുന്നു;രൂപമില്ലാത്ത,ശബ്ദമില്ലാത്ത ഒരു അപര്‍ണയോടുള്ള പ്രണയം.തികച്ചും ആ നാലക്ഷരങ്ങളില്‍ ഒതുങ്ങിക്കൂടിയ സ്നേഹം.
     അവള്‍ക്കുവേണ്ടി എന്‍റെ മനസ്സ് തുടിക്കുകയായിരുന്നു.അവള്‍ എന്നെ തേടി എത്തുമെന്ന് ആരോ പറയുന്നത് കെട്ടു.ആ പ്രണയം അക്ഷരങ്ങളായ്‌ വാക്കുകളായ്‌ കവിതകളായ് എന്‍റെ പുസ്തകതാളുകളിലേക്ക്............
   അവള്‍ ഏതോ ഒരു തിരശീലക്കുള്ളില്‍ നിന്നും എന്നോട് എന്തോക്കൊയോ പറയാന്‍ തുടങ്ങിയത് പോലെ ,അവ്യക്തമായ കുറെ ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി.എന്‍റെ സ്വപ്നങ്ങളിലേക്ക് ചിറകുകള്‍ വിരിച്ചു പറന്നു വന്നപ്പോള്‍ പതിയെ പതിയെ ഞാന്‍ അവളെ അറിയാന്‍ തുടങ്ങുക0യായിരുന്നു........
   പക്ഷെ അപ്പോഴും അവളുടെ മുഖം എനിക്കന്ന്യമായിരുന്നു.അവള്‍ക്കുവേണ്ടി എന്‍റെ പ്രണയം അക്ഷരങ്ങള്‍ ച്ചുരതിക്കൊന്ടെയിരുന്നു.....
  വര്‍ഷങ്ങള്‍  എന്നിലൂടെ കടന്നുപോയ്കൊണ്ടിരുന്നു.എന്‍റെ കണ്ണുകളിലെ നിലക്ക്യാത്ത പ്രതീക്ഷകളായിരുന്നു അവള്‍.എന്‍റെ എകാന്തതകളിലെ കൂട്ടുകാരി.
 കേമ്പസ്സിലെ വര്‍ണ്ണങ്ങള്‍ക്കൊപ്പം അവളും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു ;മുഘമറിയാതെ.അവളും ഞങ്ങളില്‍ ഒരാളായിരുന്നു.നിലക്യാത്ത ശബ്ദങ്ങളില്‍ ഞാന്‍ അവള്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിച്ചു,ഓടികൊണ്ടിരിക്കുന്ന കണ്ണുകള്‍ക്കിടയില്‍ അവളെ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു .
--------------------------------------------------------------------------------------------------------------
  അവര്‍ പടികല്‍ക്കയറി വരുകയാണ് .പുതിയ ലോകത്തിലേക്ക്  ,പുതിയസ്വപ്നങ്ങളിലേക്ക് .അവരില്‍    ,ആ കൂട്ടത്തില്‍ അപര്‍ണയുണ്ടായിരുന്നു.പക്ഷെ അത് അവളായിരുന്നില്ല. അവളാനെന്നു എനിക്ക് തോന്നിയിരുന്നില്ല.
  ദിവസ്സങ്ങളുടെ ഇടവേളകളില്‍ ഞാന്‍ സൂക്ഷിച്ചുവെച്ച താളുകളിലെ അക്ഷരങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത് ഞാനറിഞ്ഞു.അവര്‍ അപര്‍ണയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.ഒടുവില്‍ അവര്‍ വരച്ചു തീര്‍ത്ത പെണ്‍കുട്ടിയുടെ ചിത്രത്തില്‍ അവളായിരുന്നു.എന്‍റെ കണ്ണുകളില്‍ അപര്‍ണയായിവന്നവള്‍.
      പിന്നെ അവളുടെ ചലനങ്ങള്‍ ,ശബ്ദങ്ങള്‍ എല്ലാം ആരൊക്കെയോ ചേര്‍ന്ന് എന്‍റെ മനസ്സിന്‍റെ  
ക്യാന്‍വാസ്സിലേക്ക്  ആരൊക്കെയോ ചേര്‍ന്ന് ഒപ്പിയെടുക്കുകയായിരുന്നു.എന്‍റെ കവിതകള്‍ അവളെ തേടി പോവുകയായിരുന്നു. 
    മഴത്തുള്ളികള്‍ പോലെ ദിവസ്സങ്ങള്‍ പെയ്തിരങ്ങുകയായിരുന്നു.തണുത്ത കാറ്റിന്‍റെ ശക്തി കൂടിക്കൂടി വരുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകളിലൂടെ അവളെ ഞാനറിഞ്ഞു.പക്ഷെ ആകാശത്ത്‌ ഇരുണ്ട മേഘങ്ങള്‍ നിറയാന്‍ തുടങ്ങി.അതെന്‍റെ മനസ്സിന്‍റെ താളങ്ങള്‍ മാറ്റി ശബ്ദിക്കാന്‍ തുടങ്ങി.നഷ്ടപ്പെടാന്‍ തുടങ്ങുന്നതിന്‍റെ വേദന  അതായിരുന്നു മനസ്സ് നിറയെ.സ്വപ്നങ്ങള്‍ അലറിക്കരഞ്ഞു അവഷരായ്.സ്നേഹ സ്പര്‍ശനങ്ങള്‍ കാറ്റിലൂടെ ആര്‍ക്കും വേണ്ടാതെ അലഞ്ഞു.പക്ഷെ മാനം തെളിയുമെന്ന് ആരോ അപ്പോഴും എന്‍റെ കാതുകളില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.
 കാറും  കോളും  കഴിഞ്ഞു.മാനം തെളിഞ്ഞു.ഇന്നവള്‍ എന്‍റെ മടിയില്‍ മുഖം വെച്ച് ഉറങ്ങുകയാണ്‌ ;എന്‍റെ വിളികേള്‍ക്കാന്‍ കാതോര്‍ത്ത്............................
ആ അപര്‍ണ......................................... 


     
       
                 


 

Wednesday, May 12, 2010

അവന്‍റെ ഓര്‍മ്മകള്‍

 










അവന്‍  ഓര്‍മ്മകളായ്‌  
നിറങ്ങള്‍ മങ്ങി യാത്രയായ് 
ദൂരെ എവിടെയോ കൂട് കൂട്ടി 
മിണ്ടാതെ അകന്നുപോയ് .
നിറങ്ങളില്‍  വേദനയുണ്ട് 
കലയെവനികക്കുള്ളില്‍  
മുഖം മങ്ങി ഉറങ്ങുന്നു .

നീ ഇന്നും ജീവിക്കുന്നു 
നിന്‍റെ സ്നേഹമായ് നിശ്വാസമായ്‌ 
സ്പര്‍ശമായ് 
ഞങ്ങളില്‍ നീ ഇന്നുംജീവിക്കുന്നു .



എന്‍റെ ബാല്യം


ഈ  ഇരുണ്ട   വെളിച്ചത്തില്‍  മാറാല  പിടിച്ച ഓര്‍മ്മകളെ  വിളിച്ച്ചുനര്‍ത്തുമ്പോള്‍ എന്നിലേക്ക്‌   ആദ്യം  ഓടിയെത്തുന്നത്  എന്‍റെ  ബാല്യമാണ്  . എന്‍റെ  ശരീരത്തിനൊപ്പം   മാത്രം  മഞ്ഞുപോയെക്കാവുന്ന ഒരുപിടി  ഓര്‍മ്മകള്‍ .ഈ  തിരക്ക്  പിടിച്ച  വിശ്രമമില്ലാത്ത  നഗരത്തിലെ  ഇരുട്ടില്‍  നിന്നാണ്  ഇപ്പോള്‍  ഞാനെന്‍റെ  ബാല്യത്തെ  തിരിച്ചറിയാന്‍  തുടങ്ങുന്നത് .കൊഴിഞ്ഞു  പോയ       വര്‍ഷങ്ങള്‍  തേടി  പുറകോട്ടു   നടക്കാന്‍  ഞാന്‍    ആഗ്രഹിക്കുന്നു . പക്ഷെ  നിറയെ  മൂടല്‍  മഞ്ഞാണ് .ചിലപോഴൊക്കെ    കല്ലറകളില്‍  നിന്നും  അവനെന്നെ  മാടി  വിളിക്കുന്നു   മരിച്ചു  പോയ  എന്‍റെ  ബാല്യം .

ഒരിക്കലും   തിരിച്ചു  കിട്ടാത്ത  സ്നേഹം  ഞാന്‍  അറിയുന്നത്  ഇപ്പോഴാണ്‌ .നഷ്ടങ്ങളുടെ  വേദന  അത്  മനസ്സിനെ  വല്ലാതെ   നോവിക്കുന്നു .ബാല്യം  നടന്നു  കയറാന്‍  എളുപ്പമായിരുന്നു ,പക്ഷെ  തിരിഞ്ഞു  നടക്കാനുള്ള   വഴികളെല്ലാം  കാലം  മായ്ച്ചു   കളയുന്നത്  ഞാന്‍  അറിയുന്നുണ്ടായിരുന്നു ,അന്ന്  അതൊരു  നഷ്ടമായ്  തോന്നിയുട്ടുണ്ടയിരുന്നില്ല  .ഇന്ന്  ഞാന്‍   അറിയുന്നു  ആ  സത്യത്തെ . നാം  ജീവിക്കുന്നത്   ബാല്യത്തിലാണ് ,അതിനപ്പുറം  നാം   ജീവികുന്നുണ്ടോ ? കാലം  തീര്‍ക്കുന്ന   ഒഴുക്കിനൊപ്പം  അങ്ങനെ  ദിക്കറിയാതെ..........,ചിലപ്പോള്‍  സ്വപ്നം  പോലെ ........................

ഏകാന്തതയാണ്  നമ്മുടെ  ഗുരുനാഥന്‍ .തനിച്ചിരിക്കുമ്പോള്‍  നാം  തിരിഞ്ഞു  നോക്കുന്നു .നടന്നു  വന്ന  വഴികളെ  നോക്കി   ചിലപ്പോള്‍  നെടുവീര്‍പിടും ,ചിലപ്പോള്‍  പൊട്ടിക്കരയാന്‍  തോന്നും ,അതുമല്ലെങ്കില്‍ വെറുതെ പകച്ചിരിക്കാം.
ആരോ  പറയുന്നത്  കേട്ടിട്ടുണ്ടായിരുന്നു  " കാലത്തിനൊപ്പം  നടകുമ്പോള്‍  ഒരിക്കലും  തിരുഞ്ഞു  നോക്കരുതെന്ന് ,.അത്  നമ്മുടെ  മനസ്സിനെ  നൊമ്പര  പെടുത്തുമെന്ന് .പക്ഷെ  ഒര്മാകളെല്ലാം  മടുരമാണ് ,അതില്‍   അതി  മടുരമാണ്  ബാല്യം .
ഞാന്‍  തിരിച്ചു   നടക്കാന്‍  ഒരുങ്ങുകയാണ് .