Monday, July 12, 2010

കണ്ണാടി കൂടുംക്കൂട്ടി






   ബാല്യത്തിന്‍റെ ചെറിയ ചെറിയ കുസൃതികല്‍ക്കിടയിലും ഞങ്ങളുടെ മനസ്സില്‍ പ്രണയ വര്‍ണങ്ങളുടെ  നാമ്പുകള്‍ വിരിഞ്ഞിരുന്നു.അന്നൊക്കെ അത് ജീവിതത്തെ വല്ലാതെ സ്വാതീനിച്ചിരുന്നു.വളര്‍ത്തിവലുതാക്കിയ കുറെയതികം  സ്വപ്‌നങ്ങള്‍.ഇന്നതൊക്കെ മനസ്സില്‍ ചിരിയുണര്‍ത്തുന്ന ഓര്‍മകളാണ്.
           
             ഇന്നും ആ ദിവസ്സങ്ങള്‍ മായാതെ എന്‍റെ മനസ്സിലുണ്ട്.പക്ഷെ അവന്‍റെ മനസ്സില്‍ എന്താണെന്ന്‍ പലപ്പോഴും എനിക്ക് വായിച്ചെടുക്കാന്‍ കഴിയാറില്ല.ഒന്നെനിക്കറിയാം ആ ഓര്‍മ്മകള്‍ അവന്‍റെ മനസ്സില്‍ സുഘമുള്ള വേദനകളാണ്.ആ നൊമ്പരപ്പാടുകള്‍ അവനെ മുറിവേല്‍പ്പിക്കുന്നുണ്ടോ ? ഉണ്ടാവാം ;കാരണം വര്‍ഷങ്ങള്‍ക്കു ആ ഓര്‍മകളെ , ആ ജീവിതത്തെ മായ്ച്ചുകളയാന്‍ കഴിഞ്ഞിട്ടില്ല.


              അന്ന് ക്ലാസ്സ്‌ മുറികള്‍ നിശബ്തമായിരുന്നു.എവിടെ നിന്നോ ഒഴുകി വന്ന ഒരു പാട്ട് "കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ടു ".എല്ലാവരും ആ ഗാനത്തില്‍ മയങ്ങിയതുപോലെ .ഒരു പെണ്‍ കുട്ടിയുടെ മധുരമായ ശബ്ദം.അവന്‍റെ കണ്ണുകള്‍ എന്നില്‍ ഉടക്കിയപ്പോള്‍ അതൊരു ചോദ്യമായ്.


                പിന്നീട് അങ്ങോട്ട്‌ ആ ചോദ്യം തേടിയുള്ള യാത്രയായിരുന്നു അവന്‍റെ പ്രണയം.പക്ഷെ മനസ്സിലെ പ്രണയത്തിനു ചിറകു വിരിച്ചു പുറത്തേക്കു പറക്കാന്‍ കഴിഞ്ഞിരുന്നില്ല.ഏതോ ഒരു ഇരുമ്പ് കൂട്ടില്‍ ഒതുങ്ങിക്കിടന്ന ഒരു പ്രണയം.ആ യാത്രയിലെ ആദ്യങ്ങളില്‍ വഴികാട്ടിയായ്‌ ഞാനും ഉണ്ടായിരുന്നു.പക്ഷെ എപ്പോഴോ വഴി തെറ്റി ഞാന്‍ അകന്നപ്പോഴും അവന്‍ ആ വഴികളിലായിരുന്നു.വര്‍ഷങ്ങളുടെ കാല്പ്പെരുമാറ്റം മാത്രം മനസ്സില്‍ വരച്ചുതീര്‍ത്ത ദിനങ്ങളുടെ അവസാനങ്ങളില്‍ അവര്‍ പരസ്പരമറിഞ്ഞിരുന്നു.പക്ഷെ അവന്‍ തീര്‍ത്ത അവന്‍റെ മാത്രം ചട്ടക്കൂടില്‍ ,എന്തോ അറിയില്ല ;അവന്‍ ഒതുങ്ങിക്കൂടിയിരുന്നു.ഭയത്തിന്റെ മാറാല പിടിച്ച ഒരു സ്വപ്നം മാത്രമായിരുന്നു അത്.


                    ആഗ്രഹങ്ങളില്‍ അവള്‍ക്കു തണലിന്റെ തണുപ്പെകാന്‍ കഴിയാതിരുന്നപ്പോഴാനത്രേ അവള്‍ മറ്റൊരു തണലിനെ തേടിയത്;അത് കാലത്തിന്റ്റെ മറ്റൊരു വികൃതി.നഷ്ടപ്പെടുമ്പോഴുള്ള വേദന അവന്‍റെ കണ്ണുകളില്‍ നിറഞ്ഞിരുന്നു.അറിഞ്ഞുക്കൊണ്ടാല്ലെങ്കിലും ആ അവസരത്തിന് അവനായിരുന്നു കാരണം.അന്ന് ഇളകിയ മനസ്സാണ് അവനിപ്പോഴും.


                    പ്രണയത്തിന്‍റെ പല പല വര്‍ണ്ണങ്ങളില്‍ അവന്‍ ഇപ്പോഴും വരക്യാരുണ്ട്.പക്ഷെ എത്ര വരച്ചാലും അവന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് അന്നവന്‍ വരച്ച ചിത്രങ്ങളാണ്.വര്‍ഷങ്ങളുടെ കയ്യൊപ്പുകള്‍ കൊണ്ടാകാം ആ ചിത്രങ്ങള്‍ക്ക് ജീവന്‍ നിലക്യാത്തത്.


              ഫോണ്‍ റിങ്ങുകളുടെ ഈണത്തില്‍ നിന്നും ആരംഭിച്ച് സ്വപ്നങ്ങളുടെ പെരുമഴയത്ത് നഷ്ടങ്ങളുടെ വിഴുപ്പുബാണ്ടം പേറി വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അവന്‍റെ മനസ്സില്‍ ജീവനുനര്‍തിയത് ആ ചിത്രങ്ങള്‍ മാത്രമായിരുന്നു.ഇന്നും ആ ചിത്രങ്ങള്‍ അവനു ജീവനാണ്.അവന്‍റെ വാക്കുകള്‍ എപ്പോഴും അതോര്‍മിപ്പിക്കും.


       "കണ്ണാടി കൂടുംക്കൂട്ടി കണ്ണെഴുതിപൊട്ടുംതൊട്ട്"
                 ഈ വരികള്‍ക്ക് മരണമില്ലാത്ത കാലത്തോളം അവന്‍റെ മനസ്സിലും ആ ചിത്രങ്ങള്‍ക്ക് .......................................................................................?

2 comments:

  1. Touching Story bossss,Ithu aaarudeyum Real-Life story aaaano???? atho ninte Imaginationaaano

    ReplyDelete
  2. Ippol aval sumangali aanu..ennekkumai mattoruthantethayirikkunnu,aa kazhuthil thaali veena nimisham avante kannukal engane sahichu kaanum etta???????

    ReplyDelete